ഈ ബ്ലോഗ് തിരയൂ

2012 സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

വല വിരിച്ചു നടുവില്‍ പതുങ്ങിയിരിക്കുന്നു ഇരയെ പിടിക്കുവാന്‍ നട്ടെല്ലു ഇല്ലാത്തവന്മാര്‍ എട്ടുകാലില്‍ നടക്കുന്ന ചിലന്തിയെപ്പോലെ...!

ചിലന്തി വല
വല വിരിച്ചു നടുവില്‍
പതുങ്ങിയിരിക്കുന്നു
ഇരയെ പിടിക്കുവാന്‍
നട്ടെല്ലു ഇല്ലാത്തവന്മാര്‍
എട്ടുകാലില്‍ നടക്കുന്ന
ചിലന്തിയെപ്പോലെ...!

മോഹവര്‍ണ്ണങ്ങള്‍ കാട്ടി
കെട്ടിയ വലയില്‍

പൂക്കളെന്നു നിനച്ചെത്തുന്ന
പൂമ്പാറ്റയെ ആകര്‍ഷിച്ചു
അകപ്പെടുത്തി കെട്ടി വരിഞ്ഞു
ഇരയാക്കുന്ന എട്ടുകാലികളെക്കാള്‍
വിഷവുമായി വര്‍ണ്ണ വലകള്‍ വിരിച്ചു
പതുങ്ങിയിരിക്കുന്നു ഇരുകാലുകളുള്ള
മനുഷ്യ ചിലന്തികള്‍....!

ഇരുകാലികള്‍ കെട്ടുന്ന വലയില്‍
പ്രണയദാഹത്താല്‍ പരവശയായി
കുടുങ്ങുന്ന മനുഷ്യപ്രാണികളെ
വലക്കണ്ണികളില്‍ വരിഞ്ഞു മുറുക്കി
അഴിക്കുംതോറും പിണഞ്ഞു പിണഞ്ഞു
ഊരാക്കുടുക്കിലാക്കി സര്‍വ്വവും
കവര്‍ന്നെടുത്തു കാലം മുഴുവനും
പൊട്ടിയളിഞ്ഞ ചിലന്തി വിഷത്തിന്റെ
വ്രണവും സമ്മാനിച്ചു വിരുതരായി
നടക്കുന്നു ഇരുകാലില്‍
മനുഷ്യചിലന്തികള്‍....!

                                                                                                        
                                                                                                                            ഷിബു.എസ്സ്.ജി

 

2012 സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

ഇളംതെന്നല്‍ ഈണം മൂളി കൂളിരായി തഴുകുമ്പോള്‍ പ്രണയശലഭമായൊന്നു പുണര്‍ന്നോട്ടെ ഞാന്‍ നിന്നെ...!

                                         പ്രണയരാവ്

നിലാവൂള്ള രാത്രിയില്‍
നിശാഗന്ധി പൂത്തപോലെ
വിടര്‍ന്നു നിന്‍ മുഖമെന്‍
മനസ്സിന്റെ പൂങ്കാവനത്തില്‍...!

സുഗന്ധം പരത്തി നീ
സുമംഗലിപെണ്ണായി വന്നു
പനനീര്‍ തുള്ളിപോലെന്‍
പ്രണയംതുളുമ്പി നിന്നു...!

ഇളംതെന്നല്‍ ഈണം മൂളി 
കൂളിരായി തഴുകുമ്പോള്‍
പ്രണയശലഭമായൊന്നു
പുണര്‍ന്നോട്ടെ ഞാന്‍ നിന്നെ...!

മധുരം ചൊരിയും നിന്‍
പുഞ്ചിരിയദരത്തില്‍
പ്രണയം കിനിയും
തേന്‍ തുള്ളി നുകരും ഞാന്‍...!

നിലാവില്‍ ഈ നീലരാവില്‍
സഖീ നീയെന്‍ മന്ദാരപുഷ്പമായി
പരിമളം പുല്‍കി നിദ്രയിലമരാം
ഈ രാവിലൊന്നായലിഞ്ഞു ചേരാം...!

                                                                                                                 ഷിബു.എസ്സ്.ജി

2012 സെപ്റ്റംബർ 12, ബുധനാഴ്‌ച

പകലെന്ന സത്യം പോയി മറഞ്ഞെങ്ങോ പകലോന്റെ പ്രഭയല്ല പകകൊണ്ടു എരിയുന്ന തീയാണീ വെളിച്ചം....!

                                             കാഴ്ചകള്‍

കണ്ടുറങ്ങുന്ന
സ്വപ്നങ്ങളെല്ലാം
നൊമ്പരത്തിന്റെ
തിരശ്ശീലകള്‍
അണിയുന്നു...!

കേട്ടു പോയ സ്വരങ്ങള്‍
ഓര്‍ക്കുമ്പോള്‍
ചില വാക്കുകള്‍
എരിയുന്ന തീപ്പന്തമായി
പുകയുന്നു മന്‍സ്സില്‍....!

പറയുന്നതെല്ലാം
പഴിചാരലാക്കി
പരിഭവം കാട്ടുന്ന
പല മുഖങ്ങള്‍ ....!

ഇരുട്ടിന്റെ ആത്മാകള്‍
വിഴുങ്ങിയ പ്രപഞ്ചത്തില്‍
തപ്പിതടയുന്നു
ജീവകോലങ്ങള്‍
വെളിച്ചത്തിനായി...!

പകലെന്ന സത്യം
പോയി മറഞ്ഞെങ്ങോ
പകലോന്റെ പ്രഭയല്ല
പകകൊണ്ടു എരിയുന്ന
തീയാണീ വെളിച്ചം....!

മുന്നില്‍ ചിരിക്കുന്ന
മുഖകാന്തികണ്ടിട്ടറിയാതെ
ചവിട്ടിക്കടക്കുന്ന പടവുകള്‍
ഇടറി വീഴുമ്പോള്‍
കാണാം മുഖകാന്തിയില്‍
തെളിയുന്ന ചതിക്കുഴികള്‍....!

                                        ഷിബു എസ്സ്.ജി

2012 സെപ്റ്റംബർ 10, തിങ്കളാഴ്‌ച

ജനിപ്പിച്ചവന്റെ ചിതല്‍പ്പുറ്റു മൂടിയ മനസ്സിന്റെ മാളത്തില്‍ നിന്നും ഒരു കരിനാഗം ഇഴഞ്ഞു കാമവെറി പൂണ്ടു ഫണം വിടര്‍ത്തിയാടുന്നു കുരുന്നു മേനിയില്‍...!!!

                                       കരിനാഗങ്ങള്‍

യൌവനത്തിന്റെ
പടിവാതിക്കലെത്തുന്ന
പെണ്‍കുരുന്നിനെ നോക്കി
ജനിപ്പിച്ചവന്റെ
ചിതല്‍പ്പുറ്റു മൂടിയ
മനസ്സിന്റെ മാളത്തില്‍ നിന്നും
ഒരു കരിനാഗം ഇഴഞ്ഞു
കാമവെറി പൂണ്ടു
ഫണം വിടര്‍ത്തിയാടുന്നു
കുരുന്നു മേനിയില്‍...!!!

സ്വന്തമായ രക്തക്കറയുടെ
ഉപ്പും നുണഞ്ഞു
ഗന്ധവും പുണര്‍ന്നു
കാമബലിക്കടിമയാക്കിയ
മകളുടെ ഉദരത്തില്‍
അഛന്റെ
മറ്റൊരു കുഞ്ഞിന്റെ
ജീവന്‍ തുടിക്കുന്നു...!!!

                                                            ഷിബു.എസ്സ്.ജി

2012 സെപ്റ്റംബർ 8, ശനിയാഴ്‌ച

കണ്ണാ....കണ്ണാ....കണ്ണാ ഉണ്ണിക്കണ്ണാ കാര്‍മേഘവര്‍ണ്ണാ....!

                           ശ്രീകൃഷ്ണജയന്തി

ഉണ്ണി പിറന്നു ഉണ്ണി പിറന്നു
വസുദേവ പുത്രനായി
മഥുരാപുരിയില്‍....!

കണ്ണന്‍ പിറന്നു കണ്ണന്‍ പിറന്നു
ദേവകി നന്ദനായി
കാരാഗ്രഹത്തില്‍....!

പൊന്നിന്‍ ചിങ്ങത്തില്‍
രോഹിണി നാളില്‍
അഷ്ടമിക്കൊത്തു കണ്ണന്‍ പിറന്നു...!

അലറി പെയ്തു പേമരിയും
ആടിത്തിമിര്‍ത്തു കൊടുംങ്കാറ്റും
അരിച്ചിറങ്ങിയ കോടമഞ്ഞും....!

ഭൂമിയും അഗ്നിത്തൂണുകളായി
ഘോരരാത്രിയില്‍
പ്രകമ്പനം കൊണ്ടു...!

ദുഷ്ടനാം കംസനെ ഹിംസിക്കുവാനായി
വിഷ്ണുവിന്‍ അവതാരമായി
ഉണ്ണിക്കണ്ണന്‍ പിറന്നു...!

മുലയൂട്ടി താരാട്ടി മകനെ വളര്ത്താന്‍
അഛനും അമ്മക്കും കഴിഞ്ഞില്ല
അവ്ര്ക്കു അതിനുള്ള ഭാഗ്യം കൊടുത്തില്ല...!

ഉണ്ണി വളര്‍ന്നു കണ്ണന്‍ വളര്‍ന്നു
യശോദ പുത്രനായി
ആമ്പാടിയില്‍...!

കണ്ണന്‍ വളര്‍ന്നു നന്ദഗോപര്‍ക്കു
വാത്സല്യപുത്രനായി
ആമ്പാടിയില്‍....!

കണ്ണന്‍ വളര്‍ന്നു യദുകുലനാഥനായി
ഗോകുലപാലനായി
ആമ്പാടിയില്‍....!

കണ്ണാ....കണ്ണാ....കണ്ണാ
ഉണ്ണിക്കണ്ണാ
കാര്‍മേഘവര്‍ണ്ണാ....! 
 
                                          ഷിബു.എസ്സ്.ജി

2012 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

മഴ നനഞ്ഞു തുടുത്തു നില്‍ക്കുമീ ആമ്പല്‍മൊട്ടിനെ ചുംബിച്ചു വിടര്‍ത്തുവാന്‍ വരിക പൂനിലാവേ ഈ രാവില്‍ കുളിരോളങ്ങളെ തഴുകി നിന്‍ പുഞ്ചിരിയുമായി....!

                             ആമ്പല്‍പൂവ്


കുളിര്‍ മഴ പെയ്തു തോര്‍ന്നിട്ടും
ഉണര്‍ന്നില്ലേ പൂനിലാവേ
മൊട്ടിട്ടു നില്‍ക്കുമീ
പ്രണയിനിക്കു മുത്ത മേകാന്‍....!

ഇനിയുമീരാവില്‍ വരും
മഴപ്പെണ്ണിന്റെ തുള്ളികളെന്നെ
നനയിച്ചു കുളിരേകുമ്പോള്‍
പുണരുവാന്‍ പോരുക പൂനിലാവേ....!

രാവേറെ ഇരുട്ടുമ്പോള്‍
രാക്കിളികള്‍ പാടുംമ്പോള്‍
കൂരിരുട്ടില്‍ കുളിരുമായി
കാത്തു നില്‍പ്പു നിന്നെ ഞാന്‍...!

കാര്‍മേഘപ്പുതപ്പിനുള്ളില്‍
ഒളിച്ചിരിക്കും പൂനിലാവേ
മടിച്ചിരിക്കാതടുത്തു വന്നന്നെ
പുണര്‍ന്നു നിന്‍ പ്രഭ ചൊരിയുമോ...!

മഴ നനഞ്ഞു തുടുത്തു നില്‍ക്കുമീ
ആമ്പല്‍മൊട്ടിനെ ചുംബിച്ചു വിടര്‍ത്തുവാന്‍
വരിക പൂനിലാവേ ഈ രാവില്‍
കുളിരോളങ്ങളെ തഴുകി നിന്‍ പുഞ്ചിരിയുമായി....!

                                                                             ഷിബു.എസ്സ്.ജി

2012 ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഓം ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണുര്‍- ഗുരുര്‍ദ്ദേവോ മഹേശ്വരഃ ഗുരുഃ സാക്ഷാത് പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ

അറിവ്


അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

അറിവില്ലെന്നാലില്ലീ-
യറിയപ്പെടുമെന്നതുണ്ടിതെന്നാലും;
അറിവൊന്നില്ലെന്നാലീ-
യറിവേതറിവിന്നതില്ലറിഞ്ഞീടാം.


അറിവിന്നളവില്ലാതേ-
തറിയാ,മറിവായതും വിളങ്ങുന്നു;
അറിവിലെഴുന്ന കിനാവി-
ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം.

അറിവിനു നിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
അറിവേതെന്നിങ്ങതു പോ-
യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും?

അറിവിലിരുന്നുകെടുന്നീ-
ലറിവാമെന്നാലിതെങ്ങിറങ്ങീടും?
അറിവിനെയറിയുന്നീലി,-
ങ്ങറിയും നേരത്തു രുമൊന്നായി.

അറിയും മുന്‍പേതെന്നാ-
ലറവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിനേതതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങു കാണ്മീല.

അറിയുന്നുണ്ടില്ലെന്നി-
ങ്ങറിയുന്നീലേതിലേതെഴുന്നീടും?
അറിയപ്പെടുമെങ്കിലുമ-
ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.

അറിവെന്നന്നേയിതുമു-
ണ്ടറിവുന്നൊലിതെങ്ങു നിന്നീടും?
അറിവൊന്നെണ്ണം വേറി-
ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?

അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു വേറായി,
അറിവെന്നാലങ്ങേതീ-
യറിയപ്പെടുമെന്നതേറുമെണ്ണീടില്‍?

അറിയുന്നീലന്നൊന്നീ-
യറിയപ്പെടുമെന്നതുണ്ടുപോയീടും;
അറിവിലിതേതറിയുന്നീ-
ലറിവെന്നാലെങ്ങുനിന്നു വന്നീടും?

അറിവിന്നറിവായ് നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും;
അറിവേതിനമെങ്ങനെയീ-
യറിയപ്പെടുമെന്നതേതിതോതീടില്‍?

അറിവെന്നതു നീയതു നി-
ന്നറിവിട്ടറിയപ്പെടുന്നതെന്നായി,
അറിയപ്പെടുമിതു രണ്ടൊ-
ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.

അറിവുമതിന്‍ വണ്ണം ചെ-
ന്നറിയുന്നവനില്‍ പകർന്നു പിന്നീടും
അറിയപ്പെടുമിതിലൊന്നീ-
യറിവിന്‍ പൊരി വീണു ചീന്തിയഞ്ചായി.

അറിയുന്നവനെന്നറിയാ-
മറിവെന്നറിയുന്നവന്നുമെന്നാകില്
അറിവൊന്നറിയുന്നവനൊ-
ന്നറിയുന്നതിലാറിതെട്ടുമായീടും.

അറിയപ്പെടുമിതിനൊത്തീ-
യറിവേഴൊന്നിങ്ങുതാനുമെട്ടായി
അറിവിങ്ങനെ വെവ്വേറാ-
യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍.

                                                   ഷിബു.എസ്സ്.ജി